Wednesday, December 11, 2013

നാട്ടിലേക്കൊരു യാത്ര. എല്ലാ കൂട്ടുകാര്‍ക്കും ക്രിസ്മസ്, പുതുവത്സരാശംസകള്‍. ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ നന്ദി, നമസ്കാരം.................



Monday, December 9, 2013

തൂലിക.....
                                                                                    (ഫോട്ടോ ഗൂഗിള്‍)


തൂലിക തുമ്പില്‍ നിന്ന് അടര്‍ന്ന് 
വീണ വാക്കുകളൊക്കെയും നിന്‍റെ 
സ്നേഹത്തിന്‍ മുത്തുമണികളായിരുന്നു
ആ മുത്തുമണികള്‍ പെറുക്കിയെടുത്ത്
അക്ഷരത്തിന്‍ വര്‍ണ്ണമാല മെനഞ്ഞെടുത്തു
നിന്‍റെ സ്നേഹത്തിന്‍ മുത്തുമണികള്‍ 
വാക്കുകളുടെ പെരുമഴയായി 
എന്നില്‍ പെയ്യ്തിറങ്ങി
ചലനമറ്റ എന്‍ തൂലികയെ സ്നേഹത്തിന്‍ 
തൂവല്‍ കൊണ്ട് നീ തലോടി 
വാകുകളാല്‍ തീര്‍ത്ത മുത്തുമണികള്‍ 
എന്നും നിന്‍ സ്നേഹത്തിന്നോര്‍മകളായിരുന്നു
പകരമായി നല്‍കുവാന്‍ ക്ഷണികമായ
ഈ ജീവിതം മാത്രം........

Wednesday, December 4, 2013

കാണണം ഈ കുഞ്ഞിനെ...(എന്‍. സുസ്മിത എഴുതുന്നു)
 (Courtesy: Mathrubhumi online)

ഈ തലകെട്ടോടെ ഇന്നത്തെ മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണിത്, കൂടെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ഫോട്ടോയും.  എന്തൊക്കെയോ ലോകത്തിനോടു വിളിച്ചു പറയാന്‍ കൊതിക്കുന്ന അവളുടെ കണ്ണുകളില്‍ കണ്ട  ദയനീയത. അവളിലൂടെ ഞാന്‍ കണ്ടത്, ചെറു പ്രായത്തിലെ  തെരുവില്‍ വലിച്ചെറിയ പെടുന്ന നിരവധി ബാല്യങ്ങളെ യാണ്. ആ വാര്‍ത്ത‍ ഇവിടെ പോസ്റ്റ്‌ ചെയ്യേണ്ടത് എന്‍റെ ഒരു കടമയായി കരുതുന്നു..........




 നിറയെ പൂക്കളുള്ള വെള്ളക്കുപ്പായത്തില്‍ അവളൊരു സുന്ദരിക്കുട്ടിയാണ്. വലിയ പൂക്കളുള്ള ബോ തലയില്‍ ചൂടി, നീണ്ട മുടി രണ്ടായി മെടഞ്ഞിട്ട്, കാലില്‍ വെള്ളിച്ചെരിപ്പണിഞ്ഞ് ഒരു കൊച്ചു സുന്ദരി. പക്ഷേ നഗരത്തിലെ വാഹനങ്ങളുടെ നിലയ്ക്കാത്ത വെള്ളിവെളിച്ചത്തില്‍ അവളുടെ മുഖത്ത് നിഴലിക്കുന്നത് പേടി മാത്രം. ഓമനത്തം തുളുമ്പുന്ന ആ കണ്ണുകള്‍ നിശ്ശബ്ദമായ നിലവിളി ഒളിപ്പിക്കുന്നു. കൂട്ടിത്തിരുമ്മുന്ന കൈകളിലും ഇടറുന്ന കാല്‍വയപുകളിലും ആ നിലവിളി നമുക്ക് കാണാം. എവിടെനിന്നോ വരുന്ന ഒരു രക്ഷകനെ തിരയുന്നതുപോലെ അവള്‍ നാലുപാടും നോക്കുന്നുണ്ട്. പക്ഷേ, ആരും അവളെ ശ്രദ്ധിക്കുന്നതേയില്ല. മടിച്ചുമടിച്ച് റോഡ് മുറിച്ചു കടന്ന് അവളെത്തുന്നത് ഒരു കാറിനുടത്തേക്കാണ്. ഒരു നിമിഷം ദൂരെയിരിക്കുന്ന ഒരു വൃദ്ധനെ അവള്‍ ദയനീയമായി നോക്കുന്നുണ്ട്. പക്ഷേ അയാളുടെ കണ്ണുകളില്‍ തെളിയുന്നത് ആജ്ഞാശക്തി മാത്രം. കാറിന്റെ വാതില്‍ തുറക്കുമ്പോള്‍ നാം പ്രതീക്ഷിക്കുന്നത് ഈ കുഞ്ഞിന്റെ അച്ഛനെയോ അമ്മയെയോ ആയിരിക്കും. പക്ഷേ, അതിനുള്ളില്‍ ഇരിക്കുന്ന ആളുടെ മുഖത്ത് തെളിയുന്നത് പച്ചയായ കാമം. കാറില്‍ കയറിയിരുന്ന അവള്‍ക്ക് നേരെ അയാള്‍ ചോക്‌ളേറ്റ് നീട്ടുന്നുണ്ടെങ്കിലും അവളത് തള്ളിമാറ്റുന്നു. പിന്നാലെ അയാളുടെ കനത്ത കൈകള്‍ അവളുടെ കാലില്‍ ആര്‍ത്തിയോടെ അമരുമ്പോഴാണ് ആ കണ്ണുകളിലെ നിലവിളി എന്താണെന്ന് നാം തിരിച്ചറിയുന്നത്. ബാലവേശ്യാവൃത്തിക്കെതിരെ ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന സന്നദ്ധസംഘടന തയ്യാറാക്കിയ 'dont look away' എന്ന വീഡിയോ ആണിത്. ശിശുദിനമായ നവംബര്‍ 14-ന് പുറത്തിറക്കിയ വീഡിയോ ഇതിനകം തന്നെ യൂട്യൂബില്‍ വന്‍ഹിറ്റായിക്കഴിഞ്ഞു. 9.58 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. നൂറുകണക്കിന് പേര്‍ ഇതിനോട് പ്രതികരിച്ചു. 



 കാണാതാവുന്ന കുരുന്നുകള്‍

ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് 60,000-ത്തോളം കുട്ടികളെ കാണാതാകുന്നുണ്ടെന്നാണ് കണക്ക്. യഥാര്‍ഥ സംഖ്യ ഇതിലും കൂടുതലാവാം. കാരണം പലപ്പോഴും കുട്ടികളെ കാണാതായാല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ രക്ഷിതാക്കള്‍ മുതിരാറില്ല. പ്രത്യേകിച്ചും പെണ്‍കുട്ടികളാണെങ്കില്‍. കുടുംബത്തിന്റെ അഭിമാനം മുതല്‍ കുട്ടിയുടെ ഭാവി വരെ പല പരിഗണനകളും അവരെ പിന്തിരിപ്പിക്കും. കാണാതെ പോകുന്ന കുട്ടികളില്‍ വളരെ ചെറിയ ശതമാനത്തെ മാത്രമേ തിരികെ കിട്ടുന്നുള്ളൂ എന്നും കണക്കുകളില്‍ കാണാം. ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ 25 ശതമാനവും തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ് എന്നതു കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.

കാഴ്ചക്കാരായാല്‍ പോര

ഇത്തരം ദുരവസ്ഥയില്‍ പെട്ടുപോയ പെണ്‍കുട്ടികളെ കണ്ടാല്‍ മിണ്ടാതെ കയ്യുംകെട്ടി ഇരിക്കുകയല്ല സമൂഹം ചെയ്യേണ്ടത് എന്ന വ്യക്തമായ സന്ദേശമാണ് ബച്പന്‍ ബചാവോ ആന്ദോളന്‍ നല്‍കുന്നത്. ഈ കുട്ടികളെ രക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കേണ്ട ഫോണ്‍ നമ്പറുകളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ പേര്‍ ഈ പരസ്യം കാണുകയും ഈ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യട്ടെ. കൂടുതല്‍ കൂടുതല്‍ പേര്‍ പ്രതികരിക്കാന്‍ തയ്യാറാവട്ടെ. ഒരു കുഞ്ഞുകണ്ണിലെയും വിളക്ക് അണയാതിരിക്കട്ടെ. ഒരു അച്ഛനും സ്വന്തം മകളെ ഈ അവസ്ഥയില്‍ കാണാന്‍ ഇടവരാതിരിക്കട്ടെ......

Tuesday, December 3, 2013

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍......

                                                                                               (ഫോട്ടോ ഗൂഗിള്‍)



അമ്മയെ വില്‍ക്കാനുണ്ട്, അച്ഛനെ വില്‍ക്കാനുണ്ട് 
മക്കളെ വില്‍ക്കാനുണ്ട്, ഭാര്യയെ വില്‍ക്കാനുണ്ട് 
ഹൃദയം വില്‍ക്കാനുണ്ട്, കരള്‍ വില്‍ക്കാനുണ്ട് 
കിഡ്നി വില്‍ക്കാനുണ്ട്, എനിക്കുണ്ട് വില്‍ക്കാന്‍ 
നിറം മങ്ങിയ ഒരു പിടി സ്വപ്‌നങ്ങള്‍ 

തെരുവില്‍ ശരീരം വിലപേശുന്ന
തരുണീ മണികളെ പോലെ , വിലപേശി 
വിലക്കില്ല ഞാനെന്റെറ സ്വപ്നങ്ങളെ 
ചായങ്ങളാല്‍ ചാലിച്ച സ്വപ്‌നങ്ങള്‍ 
മനോഹരമായ മാരിവില്ലിന്‍ ഏഴ്
 നിറങ്ങളായി  ഒഴുകിയെത്തി 
ഒരു നിമിഷം എല്ലാം മറന്ന്, ഒരു കൊച്ചു 
കുട്ടിയെ പോലെ ആ വര്‍ണ്ണങ്ങളില്‍ പാറി 
പറന്ന്, ആനന്ദത്തോടെ കളിച്ചു രസിച്ചു 
മധുര സ്വപ്നങ്ങളെ ആരും കാണാതെ 
ഞാനെന്‍ മനസിന്‍റെ താളുകള്‍ക്കിടയില്‍
ഒളിച്ചു വെച്ചു 
പിന്നെടെപ്പോഴോ കാലത്തിന്‍ കരിനിഴല്‍ 
പതിച്ച്, സ്നേഹത്താല്‍ ഞാന്‍ തീര്‍ത്ത 
സ്വപ്ന പ്രപഞ്ചത്തില്‍ നിറമില്ലാത്ത 
ദുസ്വപ്നങ്ങള്‍ പടര്‍ന്നിറങ്ങി 
നിണമില്ലാത്ത രൂപങ്ങളായി മാറി 

മനസ്സിന്റെറ താളിനെ കീറിയെടുത്ത്
ഞാനിന്നെന്റെറ സ്വപ്നങ്ങള്‍ക്ക് വിലയിട്ടു 
വില്‍ക്കാനുണ്ട്  സ്വപ്‌നങ്ങള്‍ , വില പേശി 
വില്‍ക്കില്ല ഞാനെന്റെറ സ്വപ്നങ്ങളെ
എന്നുമെന്‍ കൂട്ടായ സ്വപ്നങ്ങളെ 
ഉപേക്ഷിക്കുവതെങ്ങനെ......
 




Sunday, December 1, 2013

ആശംസകള്‍.....







നമ്മുടെ മാതൃ രാജ്യത്തോട്  തന്നെ ആണ് നമുക്കെന്നും സ്നേഹം. നമ്മള്‍ ഏത് രാജ്യത്താണോ വസിക്കുന്നത് അതും നമ്മുടെ നാട് തന്നെ ആണ്. നമുക്കും കുടുംബത്തിനും അന്നം തരുന്ന ആ രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി രണ്ടാമത്  ദേശിയ ദിനം ആഘോഷിക്കുന്ന യു. എ. ഇ ക്ക്  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഈ  ആഘോഷത്തില്‍ പങ്കു ചേരാം .....